2010, ജൂലൈ 22, വ്യാഴാഴ്‌ച

അവരുടെ വിധി; നമ്മുടെ വിധി, സെബാസ്‌റ്റ്യന്‍ പോള്‍

ഇനി നമുക്കു കോടതിയലക്ഷ്യനിയമം വേണ്ടെന്നു വയ്‌ക്കാം. ന്യായാധിപര്‍ക്കു സ്വയം ന്യായീകരണത്തിന്‌ അവസരമില്ലാത്തതുകൊണ്ടാണ്‌ അനാവശ്യമായ വിമര്‍ശത്തിനെതിരേയുള്ള പരിരക്ഷയെന്ന നിലയില്‍ കോടതിയലക്ഷ്യനിയമം പ്രവര്‍ത്തിക്കുന്നത്‌. തെരുവിലെ പൊതുയോഗം നിരോധിച്ച ജഡ്‌ജി തെരുവിലിറങ്ങി തന്റെ നിലപാടിനെ സാധൂകരിക്കാന്‍ ശ്രമിച്ചതു നമ്മുടെ നീതിനിര്‍വഹണവ്യവസ്‌ഥയിലെ നിര്‍ണായകമായ വഴിത്തിരിവാണ്‌. യോഗനിരോധത്തിനു പുറമേ മറ്റു പല കാര്യങ്ങളും ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പതിനെട്ടാംപടിയുടെ വീതി കൂട്ടാന്‍ നിര്‍ദേശിച്ചതിന്റെ കാരണം പതിനെട്ടാംപടി എന്തെന്നറിയാത്ത ക്രൈസ്‌തവ വിശ്വാസികളുടെ യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. സഭ നടത്തുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാരും ചില രാഷ്‌ട്രീയ പാര്‍ട്ടികളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ കാരണവും അദ്ദേഹം കണ്ടെത്തി. ഇത്ര കൃത്യമായ നിലപാടുകളുള്ള ജഡ്‌ജിയുടെ മുന്നിലാണ്‌ യോഗവിധിക്കെതിരേ റിവ്യൂ ഹര്‍ജിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്‌. ഭോപ്പാല്‍വിധി പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതിയില്‍ വാദിക്കുന്നത്‌ ഇതിനേക്കാള്‍ എളുപ്പമായിരിക്കും.റിവ്യൂ ഹര്‍ജി നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണു വിധിയെഴുതിയ ന്യായാധിപന്‍ തന്റെ രാഷ്‌ട്രീയ ഫിലോസഫി സമൂഹസമക്ഷം അവതരിപ്പിച്ചത്‌. നിയമത്തിനും വസ്‌തുതകള്‍ക്കുമൊപ്പം ന്യായാധിപന്റെ വ്യക്‌തിപരമായ നിലപാടുകളും വിധിന്യായത്തെ സ്വാധീനിക്കും. അതൊഴിവാക്കാന്‍ ഒരു സംവിധാനത്തിനും കഴിയില്ല. ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ നയം വ്യക്‌തമാക്കിയ അവസ്‌ഥയില്‍ റിവ്യൂ ഹര്‍ജി മറ്റൊരു ബെഞ്ച്‌ കേള്‍ക്കുന്നതാണ്‌ ഉചിതം. വിധി പറഞ്ഞ ബെഞ്ച്‌ നിലവിലിരിക്കേ മറ്റൊരു ബെഞ്ചിലേക്കു കേസ്‌ അയയ്‌ക്കുന്നതിനു നിയമപരമായ തടസമുണ്ട്‌. ഇപ്രകാരം പല തരത്തിലുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണു ജഡ്‌ജിമാര്‍ പരസ്യമായ അഭിപ്രായപ്രകടനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നത്‌. അവരുടെ മനമെന്തെന്ന്‌ വിധി വരുവോളം ആരുമറിയരുത്‌. നിശബ്‌ദരായി കേസ്‌ കേള്‍ക്കുകയും സ്വകാര്യതയില്‍ തീരുമാനമെടുക്കുകയും സുതാര്യമായി അതു പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണു ജഡ്‌ജിമാര്‍. ഡലിവറി കഴിഞ്ഞാല്‍ ശിശുവിനെ ശൗര്യത്തോടെ സംരക്ഷിക്കുകയെന്നതു പ്രകൃതിയുടെ നിയമമാണ്‌. എന്നാല്‍ നിയമത്തിന്റെ ലോകത്ത്‌ ഡലിവറിക്കുശേഷം സൃഷ്‌ടിയെ സ്രഷ്‌ടാവ്‌ കൈവിടുന്നു. ഓസ്‌ട്രേലിയന്‍ കങ്കാരുവിനെപ്പോലെ സ്വന്തം വിധിയെ സദാ നെഞ്ചിലേറ്റി നടക്കുന്നവരല്ല ജഡ്‌ജിമാര്‍. പ്രഖ്യാപിക്കപ്പെട്ട വിധി സമൂഹത്തിന്റെ സ്വത്താണ്‌. നിലനില്‍ക്കേണ്ടവയെ സംരക്ഷിക്കും; അല്ലാത്തവയെ, അടിയന്തരാവസ്‌ഥയിലെ ഹേബിയസ്‌ കോര്‍പസ്‌ വിധി പോലെ, നിഗ്രഹിക്കും. ഹേബിയസ്‌ കോര്‍പസ്‌ കേസില്‍ വിധിയെഴുതിയ ജഡ്‌ജിമാര്‍ ഭീരുക്കളായിരുന്നുവെന്ന വിമര്‍ശത്തോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ബേഗ്‌ അതിരൂക്ഷമായി പ്രതികരിച്ചെങ്കിലും മുംബൈ അഭിഭാഷകരുടെ പ്രസ്‌താവന പ്രസിദ്ധപ്പെടുത്തിയ ടൈംസ്‌ ഓഫ്‌ ഇന്ത്യക്കെതിരെ കോടതിയലക്ഷ്യത്തിന്‌ നടപടിയെടുക്കാന്‍ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹന്യായാധിപന്മാര്‍ സന്നദ്ധരായില്ല. തന്റെ സൃഷ്‌ടികളുടെ ഭാവിയെ ഓര്‍ത്ത്‌ ഒരു ന്യായാധിപനും ആകുലപ്പെടേണ്ടതില്ല. എഴുതിയത്‌ എഴുതി എന്ന മനോഭാവത്തോടെ ജഡ്‌ജിമാര്‍ അടുത്ത കേസിലേക്കു കടക്കട്ടെ. എഴുതപ്പെട്ടതു സ്വന്തം ജൈവബലത്തില്‍ നിലനില്‍ക്കും; അല്ലാത്തവ നിലംപതിക്കും. അത്തരം വിധികളെ എത്ര പൊതുയോഗങ്ങളില്‍ വിശദീകരിച്ചാലും നിലനിര്‍ത്താനാവില്ല. ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരെപ്പോലെ എല്ലാ ജഡ്‌ജിമാരും തങ്ങളുടെ വിധിന്യായങ്ങള്‍ സമൂഹസമക്ഷം ഹിതപരിശോധനയ്‌ക്കു സമര്‍പിക്കുന്നതിനും പൊതുസംവാദത്തില്‍ ഏര്‍പ്പെടുന്നതിനും തയാറാകുന്നുവെന്നു കരുതുക. അത്‌ അനഭിലഷണീയമാണെന്ന നിലപാട്‌ എനിക്കില്ല. വിധികള്‍ക്കെതിരേ വിമര്‍ശമുണ്ടാകുമ്പോള്‍ കോടതിയലക്ഷ്യക്കുറ്റം ആരോപിക്കുന്നതിനുപകരം ജഡ്‌ജിമാര്‍ക്കു വിശദീകരണത്തിന്‌ അവസരം നല്‍കുകയാണു വേണ്ടത്‌. അവര്‍ക്കു നേരിട്ടോ രജിസ്‌ട്രാര്‍ മുഖേനയോ ആ കൃത്യം നിര്‍വഹിക്കാം. ജഡ്‌ജിമാര്‍ക്കുവേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണു തെരുവോരവിധി ഉണ്ടായതെന്നു ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പരസ്യമായി പറഞ്ഞപ്പോള്‍ കുറേ സംശയങ്ങള്‍ മാറി. ഭക്‌തജനങ്ങളുടെ പ്രയാസങ്ങള്‍ രാഷ്‌ട്രീയനേതാക്കള്‍ മനസിലാക്കാത്തതുകൊണ്ടാണു പതിനെട്ടാംപടിയുടെ വീതി കൂട്ടണമെന്നു കോടതിക്കു നിര്‍ദേശിക്കേണ്ടി വന്നത്‌. സഭയുടെ വിദ്യാലയങ്ങളില്‍ അച്ചടക്കമുള്ളതുകൊണ്ടാണ്‌ അവയെ കച്ചവടസ്‌ഥാപനങ്ങളെന്നു വിളിച്ചു സര്‍ക്കാര്‍ പോരിനിറങ്ങുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.ഇപ്രകാരം ഓരോ ജഡ്‌ജിക്കും സമൂഹത്തോടു ധാരാളം അപ്രിയസത്യങ്ങളും നഗ്നസത്യങ്ങളും വെളിപ്പെടുത്താനുണ്ടാകും. വെളിപ്പെടുത്തലുകള്‍ കൂടുമ്പോള്‍ കണ്‍ഫ്യൂഷനിലാകുന്നതു ജനങ്ങളായിരിക്കും. സി.എം.എസ്‌. കോളജിലെ പ്രിന്‍സിപ്പലും പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയും കോടതിയിലെത്തിയാല്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരുടെ നിലപാട്‌ എന്തായിരിക്കുമെന്നറിയാന്‍ അദ്ദേഹം കൊച്ചിയില്‍ നടത്തിയ പ്രസംഗം വായിച്ചാല്‍ മതി. ഓരോ ജഡ്‌ജിയുടെയും നിലപാടു മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്കിഷ്‌ടപ്പെട്ട ജഡ്‌ജിയെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം വേണമെന്നു ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങും. അതത്ര അസാധാരണമായ കാര്യമല്ല. ന്യൂയോര്‍ക്കില്‍ മലയാളികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ ബാഡ്‌ജ് കുത്തിയ ഒരു അമേരിക്കന്‍ വനിത ആള്‍ക്കൂട്ടത്തില്‍ ചുറ്റി നടന്നു വോട്ട്‌ ചോദിക്കുന്നതു കണ്ടു. ജഡ്‌ജിയാകുന്നതിനുള്ള സ്‌ഥാനാര്‍ഥിയായിരുന്നു അവര്‍. അനൗചിത്യമാണു നമ്മുടെ ദേശീയസ്വഭാവം. പരാമര്‍ശങ്ങള്‍ പലപ്പോഴും അനവസരത്തിലാകുന്നു. ജസ്‌റ്റിസ്‌ രാംകുമാറിനെക്കുറിച്ചു സുപ്രീം കോടതി പറഞ്ഞതു പലരുടെ കാര്യത്തിലും ശരിയാണ്‌. ബലിവേദിപോലെതന്നെ വിശുദ്ധമാണു ന്യായവേദി. ബലിപീഠത്തില്‍നിന്നും നീതിപീഠത്തില്‍നിന്നും വിഭാഗീയമായ രാഷ്‌ട്രീയപ്രഭാഷണം കേള്‍ക്കാന്‍ നാം ഇഷ്‌ടപ്പെടുന്നില്ല. അതു നിയമപരമായി വിലക്കപ്പെട്ട കാര്യമാണ്‌. ഔചിത്യത്തോടെയും ആര്‍ജവത്തോടെയും സംസാരിക്കുമ്പോഴാണ്‌ എല്ലാ അറിവിനും മുകളില്‍ നിയമം ആദരവാര്‍ജിക്കുന്നത്‌. പോലീസും പട്ടാളവും മറ്റെല്ലാ സേനാവിഭാഗങ്ങളും എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലായിരുന്നിട്ടും സായുധബലമില്ലാത്ത കോടതിയുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നതു ധാര്‍മികശക്‌തി നിമിത്തമാണ്‌. അതാകട്ടെ ജനങ്ങളുടെ വിശ്വാസത്തിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. അതു മാത്രമാണു കോടതി നിലനിര്‍ത്തേണ്ടത്‌. അതുകൊണ്ടു ജഡ്‌ജിമാര്‍ ജനങ്ങളോടു നേരിട്ടു സംസാരിക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ സംവാദം ആരൊക്കെത്തമ്മിലാകാമോ അത്രയും നല്ലത്‌. ഏകപക്ഷീയമായ ഭീകരാക്രമണമല്ല, ചട്ടങ്ങള്‍ക്കു വിധേയമായ പോരാട്ടമാണു സംവാദം. അതിനു ജഡ്‌ജിമാര്‍ തയാറാകുമെങ്കില്‍ കോടതിയലക്ഷ്യത്തിന്റെ കാര്‍ക്കശ്യം സാവധാനം കുറച്ചു കൊണ്ടുവരാന്‍ കഴിയും. കോടതിയുടെ നടത്തിപ്പിനു മാത്രമായി കോടതിയലക്ഷ്യനിയമം പരിമിതപ്പെടുത്തിയാല്‍ വിധിയെക്കുറിച്ചും വിധികര്‍ത്താക്കളെക്കുറിച്ചും സമൂഹത്തിനു സ്വതന്ത്രമായി ചര്‍ച്ച നടത്താന്‍ കഴിയും. ആ ചര്‍ച്ചയില്‍ പങ്കുചേരുന്നതിനുള്ള സന്നദ്ധതയാണ്‌ ജസ്‌റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍ നായര്‍ കൊച്ചിയിലെ പുസ്‌തകപ്രകാശനച്ചടങ്ങില്‍ പ്രകടിപ്പിച്ചത്‌. അതു തുടരട്ടെ. ഒരു പക്ഷേ, ജുഡീഷ്യറിയുടെ ജനാധിപത്യവല്‍കരണത്തിനുവേണ്ടിയുള്ള തുടികൊട്ടാവാം ഇപ്പോള്‍ ജഡ്‌ജിമാര്‍ പ്രകടിപ്പിക്കുന്ന അസ്വസ്‌ഥത. അതു വിമര്‍ശനത്തോടുള്ള അസഹിഷ്‌ണുതയായി കാണേണ്ടതില്ല.

2009, ജൂലൈ 8, ബുധനാഴ്‌ച

ആംച്ചി മുംബൈ


ന്നത്തേയും പോലെ അന്നും രാവിലെ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ നിർവഹിച്ച് അലക്കിത്തേച്ച ഡ്രസ്സുമിട്ട് റൂമിൽ നിന്നും ഇറങ്ങി. രാവിലെ മഴയുടെ ലക്ഷണം ഇല്ലാത്തതിനാൽ കുട എടുത്തിരുന്നില്ല. പതിവുപൊലെ വടാപാവും ചായയും കുടിച്ച് ഞാൻ ബസ് സ്റ്റോപ്പിലേക്കു നടന്നു. പവായ് ലേകിനു താഴെയുള്ള തുഗാ ഗാവിൽ അയിരുന്നു എന്റെ റൂം. നേരെ അന്ദെരിയിലേക്കു ബസ് കയറി അവിടെ നിന്നും ട്രെയിൻ മാർഗം എല്ഫിൻസ്റ്റൊൻ റോഡിലുള്ള ഓഫീസിലേക്കും. മ്മുംബൈയിൽ ഞാൻ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും വെറുത്തതും ആ യാത്രയായിരുന്നു. തിങ്ങി നിറഞ്ഞ കമ്പർട്മെണ്ടിലുള്ള ആ യാത്ര……...

ഓഫീസിലെത്തിയപ്പോൾ അന്നത്തെ സൈറ്റ് അമേരിക്കൻ എംബസിയൊക്കെ സ്ഥിതിചെയ്യുന്ന ബ്രീച്ച് കാൻഡി റോഡിലാണെന്നു അറിഞ്ഞു. അമേരിക്കൻ എംബ്ബസ്സി കാണാനുള്ള കൊതി കാരണം തിടുക്കത്തിൽ അങ്ങോട്ട്തിരിച്ചു. ടക്സിയിലായിരുന്നു യാത്ര; റേഡിയോ മ്മിർച്ചിയുടെ താളത്തിൽ നഗരഭംഗി ആസ്വതിച്ചുകൊണ്ട്. 9മണിക്കു സൈറ്റിൽ എത്തി 24 നിലയുള്ള ഒരു സുന്തരൻ ബിൽഡിങ്ങ് ഫയർ അലാം മൈന്റെനെൻസായിരുന്നു അന്നത്തെ പണി. ഏകദേശം 12 മണി ആയപ്പൊഴേക്കും ജോലി തീർന്നു. മുംബൈയിൽ പുതിയതായതിനാൽ തിരിച്ചു പൊകാനുള്ള വഴി ക്രിത്യമായ് അറിയില്ലായിരുന്നു. അതിനാൽ ബ്രീച്ച് കാൻഡി റോഡിൽ നിന്നും നേരെ റയിൽ വെ സ്റ്റേഷ്നിലേക്കു പേയി അവിടെനിന്നും കുർല കുർലയിൽ നിന്നും അന്ദെരി അതായിരുന്നു എന്റെ പ്ലാൻ. സ്റ്റേഷൻ ലക്ഷ്യമക്കിയുള്ള യാത്രയിൽ സാമാന്യം ശക്തമായ മഴ ആരംഭിച്ചിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ മഴ കാ‍രണം ട്രെയിനുകളെല്ലാം ഓട്ടം നിർത്തിയിരുന്നു. പിന്നീട് അവിടെ നിന്നും ബസിനു പോകാമെന്നായി പ്ലാൻ. അതു ഒരു പോഷ് ഏരിയ ആയിരുന്നതിനാൽ ഭക്ഷണം റൂമിൽ പോയി കഴിക്കാമെന്നു കരുതി. നന്നായി വിശക്കുന്നുണ്ടായിരുന്നു രാവിലെ ഒരു വടാപാവും ചായയും മാത്രമാണു കഴിച്ചതു. അങനെ കുർലയിലേക്കുള്ള ബസ് കയറി അപ്പോൾ സമയം 1 മണി. നല്ലവിശപ്പുള്ളകാ‍രണം ബസിൽ ഇരുന്നു ഉറങ്ങിപ്പോയി; അപ്പോഴും പുറത്തൂ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

ഒരു ചെറു മയക്കത്തിനുശേഷം ഉറക്കം ഉണർന്നു നോക്കുമ്പോൾ മഴ അതിന്റെ മൂർദ്ധന്യാവസ്തയിൽ എത്തിയിരുന്നു. സമയം 2 മണി ബസ് പുറപ്പെട്ട് 1മണിക്കൂർ കഴിഞെങ്കിലും അരക്കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചതു. തുടർന്നു വെള്ളം കൂടിയപ്പോൾ ബസ് ഓട്ടം നിർത്തി. പതുക്കെ വെള്ളം ബസിനുള്ളിൽ കയറാൻ തുടങ്ങി. യത്രക്കാർ ഒരൊരുത്തരെയായി ഞാൻ മാറി മാറി നോക്കി. ആദ്യത്തെ സീറ്റിൽ ഒരു വയസനും അയാളുടെ ഭാര്യയുമായിരുന്നു. വികലാങ്കനായ അയാൾ വളരെ പരിഭ്രമിച്ചിട്ടുണ്ണ്ടായിരുന്നു അരപ്പൊക്കം വെള്ളത്തിലൂടെ ചിലർ ഇറങ്ങി നടക്കുമ്പോൾ അയാൾക്കു നോക്കി നിൽക്കാനെ കഴിയുമായിരുന്നുള്ളു അതുകൊണ്ടുതന്നെയാകണം അയാൾ തന്റെ കയ്യിലുള്ള മാല എടുത്ത് പ്രാർത്തന തുടങ്ങി. കോളേജ് വിട്ട് വരുന്ന ചില വിദ്ധ്യർതികളും ബസിൽ ഉണ്ട്. പെങ്കുട്ടികൾ കരച്ചിലിന്റെ വക്കത്ത് എത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ വെള്ളം സീറ്റിനു താഴെവരെയായി ബസ്സിനു പുറത്തു ചെറു വണ്ടികളിലുള്ളവർ തൊട്ടടുത്തുള്ള ബസിനു മുകളിൽ കയറിയിരിക്കാൻ തുടങ്ങി. ബസ്സിനുള്ളിൽ സീറ്റുകളൊക്കെ ഒഴുകിത്തുടങ്ങി; പെങ്കുട്ടികൾ കരചിൽ ആരംഭിച്ചിരിക്കുന്നു. അദ്യമൊക്കെ അരു തമാശയായി തോനിയെങ്ഗിലും ഇപ്പോൾ ഞാനും പേടിച്ചുതുടങ്ങിയിരിക്കുന്നു. പുറത്തു കറുകൾ ഒഴുകിത്തുടങ്ങി അതിനുളിൽ അരെങ്കിലും ഉണ്ടാകുമോ? അറിയില്ല.

ഇപ്പോൾ സമയം 7 മണി അയിരിക്കുന്നു. 12 മണിക്കുതുടങ്ങിയ മഴയ്ക്കു ഒരു മാറ്റവുമില്ല. ഞങ്ങളുടെ ബസ് പൂർണമായും മുങ്ങും എന്ന അവസ്തയിലായി. മരണം ആർത്തിയോടെ വന്നടുത്ത നിമിഷങ്ങൾ…… ബസ്സിനുള്ളിൽ അരക്കുമുകളിൽ ഇപ്പോൾ വെള്ളം കയറി. രക്ഷപ്പെടണമെങ്കിൽ മുൻപിലേയൊ പുറകിലേയൊ ഗ്ലാസ്സ് പൊളിക്കണം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഞങ്ങൾക് അതു സാദ്യമായിരുന്നില്ല. ചെറുവണ്ടികളിൽ നിന്നും ഞങ്ങളുടെ ബസ്സിന്റെ മുകളിൽ കയറി രക്ഷപ്പെട്ടവരിൽ ഒരാൾ ബെൽറ്റഴിച്ച് ബസ്സിന്റെ പുറകിലെ ഗ്ലാസ്സ് പൊളിച്ചു. ഞങ്ങൾ മൂന്ന് പേർ അദ്യം മുകളിൽ കയറി മറ്റുള്ളവരെ മുക്കളിൽ കയറാൻ സഹായിച്ചു. ഏറ്റവും വിഷമം ഒരു കാലില്ലാത്ത ആ വ്രിദ്ധനെ മുകളിൽ എത്തിക്കാൻ ആയിരുന്നു. കേരളത്തിലേതുപോലെ അവിടെ ബസ്സിനു പിറകിൽ ക്കോണിയൊന്നും ഇല്ലായിരുന്നു. അങ്ങനെ എല്ലാവരും മുകളിലെത്തി. അപ്പോഴേക്കും ബസ്സ് പൂർണമായും മുങ്ങുമെന്നായി……..

പിന്നീട് ഞങ്ങളുടെ രക്ഷക്കെത്തിയതു ആ പ്രെദേശത്ത് താമസിക്കുന്നവരായിരുന്നു. ഒരാൾ ദൂരെ നിന്നും നീന്തിവന്നു അരു വലിയ കയർ ഞങ്ങളുടെ ബസ്സിനുമുകളിലേക്ക് എറിഞ്ഞ്തന്നു അതിന്റെ മറുതല അയാൾ ദൂരെ ഒരു എലെക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടുണ്ടായിരുന്നു. ഞങ്ങൾ ഓരോരുത്തരായ് കയറിൽ പിടിച്ചു വെള്ളത്തിലേക്കു ചാടാൻ തുടങ്ങി അവിടെ നിന്നും നീന്തി വെള്ളമൊഴിഞ്ഞിടത്തേയ്ക്ക്………..

ങ്ങനെ അവസാനം എന്റെ ഊഴമായ് ഞാൻ വെള്ളത്തിലേക്കു ചാടുന്നതിനു മുൻപായ് ഒരാൾ എന്നോടു ഭയമുണ്ടോ എന്നു ച്ചോദിച്ചു. ഹിന്ദി പറഞ്ഞൊപ്പിക്കാനുള്ള വിഷമവും ഉള്ളിലുള്ള പേടിയും കാരണം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അതോടെ ഞാൻ വല്ലാതെ പേടിച്ചിരിക്കുകയണെന്നു കരുതി അവർ എനിക്കു കുറെ ഉപദേശവും തന്നു. എന്തു തന്നെ വന്നാലും കയർ വിടരുതെന്നും ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും ആയിരുന്നു അവർ പറഞ്ഞതിന്റെ പൊരുൾ. ഇതു കേട്ടപ്പോഴേ എന്റെ ഉള്ള ജീവനും പോയി അവർ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു കാരണം കയർ വിട്ടുകഴിഞ്ഞാൽ നേരെ പോകുന്നതു മുംബൈലെ ഡ്രെയ്നേജു ലൈനിലാണു. അവിടെ നിന്നും നേരെ നമ്മുടെ അറബിക്കടലിലും. അങ്ങനെ കുറച്ചുപേർ ഒഴുകിപോകുന്നതു ഞാൻ കണ്ടതുമാണു. അങ്ങനെയാണു ദൈവത്തിൽ അത്ര താല്പര്യമില്ലാത്ത ഞാൻ അന്നാദ്യമായ് മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചു. ആ പ്രയത്നതിനിടയിൽ ഞാൻ മുംബൈയിലെ പുണ്യതീർഥമായ വേസ്റ്റ് വാട്ടർ രണ്ടു കവിൾ അകത്താക്കുകയും ചെയ്തു. അങ്ങനെ ഒരുവിധത്തിൽ ഞാൻ വെള്ളമില്ലാത്ത സ്ഥലത്തെത്തി അവിടെനിന്നും രണ്ടുപേർ എന്നെ അടുത്തുള്ള ഒരു ചായക്കടയിൽ എത്തിച്ചു. അവിടെ ഞാൻ എത്തുമ്പോൾ തീർത്തൂം വെള്ളമില്ലാത്ത അവസ്ഥയായിരുന്നു; കഷ്ടിച്ചു കാല്പാദം നനയാൻ മാത്രം വെള്ളം. രാവിലെ കഴിച്ചത് ഒരു വടാപാവ് ഉച്ചക്ക് ഒന്നും കഴിച്ചതുമില്ല കൂടാതെ മൂന്ന് മണിക്കൂർ തുടർച്ചയായുള്ള മഴനനയലും. ഹോട്ടലിൽ നിന്നും ആകെ കിട്ടിയതു ഒരു ചായയും 50/50 ബിസ്കറ്റും. ചായയും ബിസ്കറ്റും കഴിയാറായപ്പോൾ ചായക്കപ്പും സോസ്സറും ഒഴുകി നടക്കാൻതുടങ്ങിയിരുന്നു. അപ്പോൾ ഞങ്ങളുണ്ടായിരുന്ന ബസ്സിനെകുറിച്ച് ഞാൻ ഓർത്തു. അവിടെ സ്ത്രീകൾ നീന്താൻ കഴിയാത്തതിനാൽ ബസ്സിന്റെ പുറത്തുതന്നെയായിരുന്നു. അവർ വെള്ളത്തിൽ ഒഴുകിപ്പോയിട്ടുണ്ടാകും. ഹോട്ടലിന്റെ താഴത്തെനില മുങ്ങാറായപ്പോൾ എല്ലാവരും അതിന്റെ മുകൾനിലയിലേക്കു കയറിപ്പോയി. അത് അവരുടെ സ്റ്റോറേജ് റൂമായിരുന്നു പച്ചക്കറികളുടെ ചീഞ്ഞ നാറ്റവും ഞങ്ങൾ പത്തംബതു പേരുടെ നനഞ്ഞ തുണിയുടെ മണവും എല്ലാമായി ഒരു വാഗൺ ട്രാജടി ഫീലിങ്ങായിരുന്നു റൂമിൽ ഒരു പഴയ ഓടിട്ട ബിൽഡിങ്ങയിരുന്നു അത്. ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന അവസ്ത്ഥയിലയിരുന്നു അത് കാരണം താഴത്തെനില പൂർണമായും മുങ്ങിയിരിക്കുന്നു. അതിനുമുകളിൽ ഞങ്ങൾ അറുപതോളം പേരും. മുറിയുടെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തി ഒരുപക്ഷെ മരണത്തിന്റെ ഗന്ധം അതായിരിക്കാം. അങ്ങനെ മഹാദുരന്ധത്തിനും കാതോർത് അഞ്ചാറ് മണിക്കൂർ ഇരിക്കാനും നിൽക്കാനും കഴിയാതെ…………….

നേരം വെളുത്തിരിക്കുന്നു; സമയം ആറുമണി ഇന്നലെ രാവിലെ 12 മണിക്കുതുടങ്ങിയ മഴ ഇപ്പോഴാണു തോർന്നത്. ഞങ്ങൾ പതിയെ പുറത്തിറങ്ങി റോഡിൽ വെള്ളം കുറഞ്ഞിരിക്കുന്നു. അവിടെനിന്നും ഞാനുണ്ടായിരുന്ന ബസ്സിനെ നോക്കി; പ്രെദേശമാകെ വെള്ളത്തിനടിയിലായിരിക്കുന്നു. വെള്ളം കടന്നു വേണം എനിക്ക് റൂമിലെത്താൻ. വെള്ളം മുറിച്ച് കടക്കുക സാധ്യമായിരുന്നില്ല. അവിടെ ഒരു നഗരം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അവിടെ കണ്ട കാഴ്ച്ച വിവരണാതീതമായിരുന്നു. ഒരു പുഴയുടെ രണ്ട് വശങ്ങളിലുമെന്നപോലെ ആളുകൾ കൂടിയിരിക്കുന്നു മറുകരയിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രീയപ്പെട്ടവരെ ഓർതു നിലവിളിക്കുകയായിരുന്നു അവർ. തലേദിവസം സ്കൂളിൽ പോയ കൊച്ചു കുട്ടികളെ കാത്തുനിൽകുന്ന അമ്മമാർ,അച്ചനെ, അമ്മയെ, ഭാര്യ അങ്ങനെ ഉറ്റവരെ കാത്തുനിൽക്കുന്നവർ.

ഉച്ചയ്ക്ക് 12 മണി ആയപ്പോഴേക്കും വെള്ളം കുറഞ്ഞു ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. നടുക്കെത്തിയപ്പോൾ കഴുത്തറ്റം വെളളമുണ്ടായിരുന്നു ഏറെപണിപ്പെട്ട് ഞങ്ങൾ മറുകരയിൽ എത്തി. പിന്നീട് മൂന്നുമണിക്കൂർ നടന്നാണു ഞാൻ റൂമിലെത്തിയത്. മിക്കവാരും വെള്ളത്തിലൂടെയാണു യാത്ര. യാത്രയിലാണ് തലേദിവസം മുംബൈ നഗരത്തെ ഞെട്ടിച്ച മഹാദുരന്തത്തിന്റെ തീവ്രത മനസിലായത്. കാറുകളിൽ ആളുകൾ മരിച്ചു കിടക്കുന്നു റോഡിൽ മുഴുവൻ പശുക്കളുടെയും പട്ടികളുടെയും ശവങ്ങൾ……. കഴിഞ്ഞ പത്തുമുപ്പതു മണികൂറുകൾ രാജ്യത്തെ ഞെട്ടിച്ച ദുരന്തം അനുഭവിച്ചറിയുകയായിരുന്നു ഞാൻ.